വിരിയാന്‍ പൂവുണ്ടെങ്കില്‍
ഞാന്‍ ചെടി നടും
വെള്ളം ഒഴിക്കും
അതോടെ
എന്റെ പ്രണയവും പൂക്കും.
ചെടി, പൂവ് തന്നില്ലെങ്കിലും
ഞാന്‍ സന്തോഷിക്കും.
ചെടിക്കുവേണ്ടി ഒഴിച്ച
വെള്ളമാണല്ലോ
മണ്ണിനെ നനച്ചത്.
പൂവ് കാണുമ്പോള്‍
കവി ചിരിക്കും.
കവിയെ കാണുമ്പോള്‍ പൂവും.
കവികള്‍ പൂക്കളാണ്.
ഇന്ന് ഞാന്‍ കവിയല്ല
കാമുകനല്ല,
പൂക്കച്ചവടക്കാരനാണ്.
എന്റെ ഉപജീവനം.
തൂക്കി വില്‍ക്കുമ്പോഴും
പൂക്കള്‍ എന്നോട് ചിരിക്കുന്നു.