'കാണേണ്ടവരോടൊക്കെ വന്ന് കാണാന്‍ പറഞ്ഞോളൂ.''
വിശദീകരണം വേണ്ടാത്ത ആ മഹാവാക്യം പതിയെ പറഞ്ഞ് ഡോക്ടര്‍ മുറിയില്‍ നിന്നിറങ്ങിപ്പോയി. എന്റെ വിരലില്‍നിന്ന് സംസവും നാവിന്‍ തുമ്പില്‍നിന്ന് കലിമയും ആവാഹിക്കുകയായിരുന്ന ഉമ്മയുടെ ചുണ്ടുകള്‍ അപ്പോള്‍ ചെറുതായി വിറച്ചതുപോലെ തോന്നി. ഞാന്‍ അവയില്‍ ചെവി ചേര്‍ത്തുവെച്ചു. തൊണ്ടയിലെന്തോ കുടുങ്ങിയതുപോലെ ശ്വാസത്തിനായി പിടഞ്ഞ് ഉമ്മ പറയുന്നു 'ഞാന്‍ മരിച്ചാലും മോന്‍ നേരത്തിന് ചോറുണ്ണണം.'