തത്തമ്മേ- പൂച്ച, പൂച്ച

ഡോ: പി.കെ മുഹ്‌സിൻ
2015 ജൂണ്‍
പക്ഷികളില്‍ ഏറ്റവും ബുദ്ധിശക്തിയുള്ളവരാണ് തത്തകള്‍. ലോകത്താകമാനം 372 ഇനം തത്തകളുണ്ട്. തെക്കെ അമേരിക്കയും

      പക്ഷികളില്‍ ഏറ്റവും ബുദ്ധിശക്തിയുള്ളവരാണ് തത്തകള്‍. ലോകത്താകമാനം 372 ഇനം തത്തകളുണ്ട്. തെക്കെ അമേരിക്കയും ഓസ്‌ട്രേലിയയും തത്തകള്‍ക്ക് പേരുകേട്ട രാജ്യങ്ങളാണ്. പത്ത് ഗ്രാം തൂക്കവും എട്ട് സെന്‍ിമീറ്റര്‍ നീളവുമുള്ള പിഗ്മി തത്തകള്‍ മുതല്‍ നാലു കിലോഗ്രാം തൂക്കവും ഒരു മീറ്റര്‍ നീളവുമുള്ള ഹയാസിന്ത് മക്കാവുകള്‍ വരെ ഇവയുടെ കൂട്ടത്തില്‍ കാണുന്നു. ഏഷ്യന്‍, ആഫ്രിക്കന്‍, മെക്‌സിക്കന്‍, ഓസ്‌ട്രേലിയന്‍, അമേരിക്കന്‍, യൂറോപ്യന്‍ എന്നീ വ്യത്യസ്ത തരം തത്തകളുണ്ട്.
പച്ച നിറത്തിലുള്ളവയാണ് കൂടുതല്‍ കണ്ടുവരുന്നതെങ്കിലും തിളങ്ങുന്ന നിറങ്ങളുള്ളവയും പല വര്‍ണ തൂവലുള്ളവയും തത്തകളുടെ കൂട്ടത്തിലുണ്ട്. കഴുത്തിലുള്ള ചുവപ്പ് വളയം തത്തകളുടെ പ്രത്യേകതയാണ്.
ഇവയുടെ വര്‍ഗത്തില്‍ പെട്ട, കാഴ്ചയില്‍ത്തന്നെ ഇവയോട് സാമ്യമുള്ളവയാണ് പാരക്കീറ്റുകള്‍. ലവ് ബേര്‍ഡുകള്‍, ബെര്‍ജറി ഗാര്‍ഡ് തുടങ്ങിയവയും ഇക്കൂട്ടത്തില്‍ പെടുന്നു. വിവിധ വര്‍ണങ്ങളിലുള്ള അലങ്കാര തത്തകള്‍ മക്കാവ് തത്തകള്‍ എന്ന പേരിലറിയപ്പെടുന്നു.
ധാന്യങ്ങള്‍, കതിര്‍മണികള്‍, പഴവര്‍ഗ്ഗങ്ങള്‍, മൊട്ടുകള്‍, ഇലകള്‍ മുതലായവയാണ് തത്തകളുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍.
തത്തകള്‍ക്ക് പച്ചിലകള്‍ നല്‍കുന്നത് വിറ്റാമിന്‍ എ യുടെ കുറവ് പരിഹരിക്കാന്‍ ഉപകരിക്കും. ശുദ്ധജലം യഥേഷ്ടം കൊടുക്കണം. വൈറ്റമിന്‍ മിശ്രിതം വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കാം.
തത്തകളുടെ മുട്ടകള്‍ വിരിയാന്‍ 17 മുതല്‍ 35 ദിവസം വരെ വേണം. പെണ്‍ തത്തകളാണ് പൊതുവെ അടയിരിക്കുന്നതെങ്കിലും പൂവനും ചിലപ്പോള്‍ അടയിരിക്കുന്നതായി കാണാറുണ്ട്.
തത്തകളെ പേരു ചൊല്ലി കേള്‍പ്പിക്കാനും ശബ്ദം അനുകരിക്കാനും അന്യരെ തിരിച്ചറിയാനും ശീലിപ്പിക്കണം.
തത്തക്കൂട്
കമ്പിവല, മരം എന്നിവ കൊണ്ട് കൂടുകള്‍ നിര്‍മിക്കാം. കൂടുകളില്‍ തത്തകള്‍ക്ക് പറന്നുയരാനുള്ള സ്ഥലം വേണം. കാലാവസ്ഥാ വ്യതിയാനങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്ന സ്ഥലത്താവണം കൂടുകള്‍ നിര്‍മിക്കേണ്ടത്. വീടിന്റെ കിടപ്പുമുറി, അടുക്കള എന്നിവയുടെ അടുത്താവരുത്. അടുക്കളയില്‍നിന്ന് വരുന്ന മണം തത്തകളില്‍ ശ്വസകോശ രോഗം ഉണ്ടാക്കും. ഫാനുകളുടെ അടുത്തും തത്തക്കൂടുകള്‍ സ്ഥാപിക്കരുത്.
രോഗവും പ്രതിരോധവും
പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായ ക്ലമീഡിയോ സിസ്റ്റ് തത്തകളില്‍ കണ്ടുവരുന്നു. സിറ്റക്കോസിസ്, ഓര്‍ണിത്തോസിസ്റ്റ്, പാരറ്റ് ഫീവര്‍ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പക്ഷികളിലും മനുഷ്യരിലുമാണ് ഈ രോഗം കൂടുതല്‍ കണ്ടുവരുന്നത്. പൂച്ചകളെയും ഈ രോഗം ബാധിക്കുന്നു. പക്ഷി കാഷ്ഠത്തില്‍നിന്നും തൂവലുകളില്‍നിന്നും രോഗം പകരാം.
ലക്ഷണങ്ങള്‍
പനി, വയറിളക്കം, കണ്ണിലെ പഴുപ്പ്, മെനിഞ്ചൈറ്റിസ് എന്നിവയാണ് തത്തകളില്‍ കാണുന്ന രോഗലക്ഷണങ്ങള്‍.
രോഗപ്രതിരോധത്തിനായി പുറമേനിന്ന് കൊണ്ടുവരുന്ന പക്ഷികളെ മറ്റുള്ളവയുടെ കൂട്ടത്തില്‍ ചേര്‍ക്കാതെ കുറച്ചുകാലം പ്രത്യേക നിരീക്ഷണത്തില്‍ വളര്‍ത്തണം. ആറ് മാസത്തിലൊരിക്കല്‍ വിര മരുന്ന് നല്‍കുകയും വേണം. പക്ഷിക്കൂട് വൃത്തിയാക്കുമ്പോള്‍ മാസ്‌ക്ക് ധരിക്കണം. പക്ഷികളുടെ വിസര്‍ജ്ജ്യ വസ്തുക്കള്‍ വഴി രോഗം പകരുന്നതുകൊണ്ട് അവയെ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media