ഒരിക്കലും വറ്റാത്തൊരു
കിണറുണ്ടെന്‍
വീട്ടില്‍.
വീട്ടുകാരുടെയും
വഴിയാത്രക്കാരുടെയും
വരണ്ട ചുണ്ടുകളില്‍
മതിയാവോളം
വെളളമിറ്റിച്ചവള്‍.
സൂര്യരശ്മികളാല്‍
വെട്ടിത്തിളങ്ങിയും
നിലാവിനൊപ്പം
ഓളം വെട്ടിയും
മിഴിചിമ്മാതെ
കാവലിരുന്നവള്‍.
കരയുന്ന കപ്പിയെയും
ഊറ്റിയെടുക്കുന്ന
തൊട്ടിയെയും
തലോടാനെത്തുന്ന
കയറിനെയും
നെഞ്ചോടു
ചേര്‍ത്തു പിടിച്ചവള്‍.
കുസൃതികള്‍ കല്ലെറിഞ്ഞ്
രസിക്കുമ്പോഴും
കയറിനാലുരഞ്ഞ്
നോവുമ്പോഴും
ഒരുമയുടെ താളത്തില്‍
താരാട്ടു പാടിയവള്‍.
നന്മയുടെ മധുരമായും
വറ്റാത്ത ഉറവയായും
എന്റെ മുറ്റത്തെന്നുമവള്‍
തിളങ്ങിടട്ടെ.....