കുടുംബം തകര്‍ക്കുന്നത് ദാമ്പത്യ പ്രശ്‌നങ്ങളല്ല!

ഡോ. സമീര്‍ യൂനുസ് No image

രാള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു തുടങ്ങി: ''എന്റെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ച് വര്‍ഷമായി. ഭാര്യ സുന്ദരിയാണ്. വീട്ടുകാര്യങ്ങളിലൊക്കെ നിപുണ. രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അവള്‍ക്ക്  എന്റെ കാര്യത്തിലെന്നല്ല, അവളുടെ തന്നെ കാര്യത്തിലും യാതൊരു ശ്രദ്ധയുമില്ലാതായി. ഞങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിത്യസംഭവമാണ്. പലതവണ ഞങ്ങള്‍ വേര്‍പിരിഞ്ഞു താമസിച്ചു. മറ്റൊരുത്തിയെ കല്ല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന ചിന്തയിലാണിപ്പോള്‍ ഞാന്‍. അങ്ങനെയെങ്കിലും ഈ നരകത്തില്‍ നിന്ന് പുറത്ത് കടക്കാമെന്ന് ഞാന്‍ ആശിക്കുന്നു. പുതിയൊരു വിവാഹത്തിലൂടെ എനിക്ക് പ്രശ്‌നങ്ങളില്‍ നിന്ന് പുറത്ത് കടക്കാനാവുമോ? അതല്ല പരിഹാരമെങ്കില്‍ പിന്നെ നിങ്ങള്‍ നിര്‍ദേശിക്കുന്ന പരിഹാരമെന്താണ്?''
ഞാന്‍ പറഞ്ഞു: 'എന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ല' എന്ന നിങ്ങളുടെ വാക്കുണ്ടല്ലോ, അതൊരു പൊള്ളവാക്കാണ്. വെറുമൊരു പറച്ചില്‍. അല്ല എന്നുണ്ടെങ്കില്‍, നിങ്ങള്‍ എന്നോട് പറയൂ, എങ്ങനെയാണ് അവള്‍ നിങ്ങളുടെ കാര്യങ്ങള്‍ അവഗണിച്ചത്? വെറുതെ പറഞ്ഞാല്‍ പോരാ, ഓരോന്നും വസ്തുനിഷ്ഠമായി പറയണം.
കുറച്ചിട ആ മനുഷ്യന്‍ നിശ്ശബ്ദനായി. അയാള്‍ ഓരോന്നും ഓര്‍ത്തെടുക്കുന്ന പോലെ തോന്നി. പിന്നെ പറഞ്ഞു: ''ഒരുപാട് കാരണങ്ങളുണ്ട്.''
ഞാന്‍ വിട്ടില്ല: ''അങ്ങനെ കൊട്ടക്കണക്ക് പറഞ്ഞാല്‍ പറ്റില്ല. ഇന്നയിന്ന കാര്യങ്ങളില്‍ എന്ന് കൃത്യമായി പറയണം. എങ്കിലേ നിങ്ങളെ എനിക്ക് സഹായിക്കാന്‍ പറ്റൂ.''
അപ്പോള്‍ അയാള്‍ കുറെ കാര്യങ്ങള്‍ വിസ്തരിക്കാന്‍ തുടങ്ങി. അത്തരം പ്രശ്‌നങ്ങളൊക്കെ ഏത് കുടുംബത്തിലും ഉണ്ടാകാറുള്ളതാണ്. അല്‍പം യുക്തിയും ക്ഷമയുമുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കാനാവുന്നവ. സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും അങ്ങനെയാണ്. അവര്‍ വിചാരിക്കുന്നത് ദാമ്പത്യ പ്രശ്‌നങ്ങളാണ് വേര്‍പിരിയലിനും ദാമ്പത്യ പരാജയങ്ങള്‍ക്കും കാരണം എന്നാണ്. അതല്ല സത്യം. ദാമ്പത്യം പരാജയപ്പെടുന്നതും ഒടുവില്‍ വേര്‍പിരിയുന്നതുമൊക്കെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള അവരിരുവരുടെയും - അല്ലെങ്കില്‍ ഒരാളുടെ- കഴിവുകേട് കൊണ്ടാണ്. ഇരുവരും ക്ഷമയോടെ പരിഹാരമാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാത്തതുകൊണ്ടാണ്. ഒരുമിച്ചിരുന്നുള്ള ആലോചന ഇല്ലാതെ വരുമ്പോള്‍ പ്രശ്‌നം ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും ഗൃഹാന്തരീക്ഷം പറ്റെ ദുഷിച്ച് പോവുകയും ചെയ്യുന്നു.
നമ്മുടെ കഥാപുരുഷനു പറ്റിയത് അതാണ്. മറ്റൊരു വിവാഹം കഴിച്ച് പ്രശ്‌നങ്ങളില്‍ നിന്ന് തലയൂരാമെന്ന് അയാള്‍ വിചാരിക്കുന്നു! അയാളുമായി സംസാരിച്ചപ്പോള്‍ അയാള്‍ക്ക് അത്രയൊന്നും വരുമാനമില്ലെന്ന് മനസ്സിലായി. ആദ്യത്തെ ഭാര്യക്കും കുട്ടികള്‍ക്കുമുള്ള ചെലവ് താങ്ങാന്‍ തന്നെ അയാള്‍ പ്രയാസപ്പെടുകയാണ്. രണ്ടാം വിവാഹം- അത് യാഥാര്‍ഥ്യമാവുകയാണെങ്കില്‍- ഈ കുടുംബത്തിന്റെ ചെലവിലാകുമല്ലോ നടക്കുക. സ്വാഭാവികമായും അവര്‍ കടക്കെണിയില്‍ കുടുങ്ങും. അല്ലെങ്കില്‍ അധിക വരുമാനമുണ്ടാക്കുന്നതിന് സാധാരണ ജോലിസമയം കഴിഞ്ഞ് പിന്നെയും മണിക്കൂറുകളോളം മറ്റു ജോലികള്‍ കണ്ടെത്തേണ്ടി വരും. ഇത് അയാളെ ശാരീരികമായും മാനസികമായും തളര്‍ത്തും. അങ്ങനെ ആ രണ്ടാം വിവാഹവും അതിവേഗം പരാജയത്തിലേക്ക് കൂപ്പ് കുത്തും.
ഞാന്‍ വീണ്ടും ചോദിക്കുകയാണ്. ദാമ്പത്യപ്രശ്‌നങ്ങളാണോ യഥാര്‍ഥത്തില്‍ വിവാഹമോചനത്തിന് കാരണമാവുന്നത്? അല്ല എന്നാണ് എന്റെ ഉത്തരം. അതിനുള്ള ന്യായങ്ങളും പറയാം.
ഏത് വീടെടുത്തും പരിശോധിക്കുക. ഏത് വീട്ടിലാണ് പ്രശ്‌നങ്ങളും കലക്കങ്ങളും ഇല്ലാത്തത്? ഈ പ്രശ്‌നങ്ങളെ ദമ്പതികള്‍ പല രീതിയിലാണ് അഭിമുഖീകരിക്കുക. ചിലര്‍ വളരെ അവധാനതയോടെ, സൗമ്യമായി പ്രശ്‌നങ്ങളെ പഠിക്കുകയും പോംവഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം ദമ്പതിമാര്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യാനും ക്ഷമിക്കാനും സദാ സന്നദ്ധരായിരിക്കും. മറ്റു ചില ദമ്പതിമാരുണ്ട്. ഒട്ടും സൗമ്യമായിരിക്കില്ല അവരുടെ ഇടപെടലുകള്‍. സംസാരത്തില്‍ പാരുഷ്യവും കാര്‍ക്കശ്യവുമുണ്ടാകും. ഏത് സാദാ പ്രശ്‌നത്തെയും ദാമ്പത്യത്തെ തകര്‍ക്കുന്ന നിലയിലേക്ക് അവര്‍ പൊലിപ്പിച്ചുകൊണ്ട് വരും. ദമ്പതികളില്‍ ഇരുവരും ഇരു ധ്രുവങ്ങളിലായാണ് നിലയുറപ്പിക്കുക. ഇരുവരില്‍ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിക്കുകയേ വേണ്ട. പ്രശ്‌നമാകട്ടെ ഒട്ടും ഗുരുതരമല്ലാത്തതായിരിക്കും. പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ പോലും ഒന്നിച്ച് ജീവിക്കാന്‍ ദമ്പതികള്‍ക്ക് ഒട്ടും പ്രയാസമുണ്ടാക്കാത്ത തരത്തിലുള്ള ചില്ലറ അഭിപ്രായ ഭിന്നതകളോ മറ്റോ ആയിരിക്കുമത്.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഇരു ഭാഗത്ത് നിന്നുമുള്ള സൗമ്യമായ പരിഹാര ശ്രമങ്ങളാണ് പരസ്പര സ്‌നേഹത്തെയും ഐക്യത്തെയും ഊട്ടിയുറപ്പിക്കുക എന്ന് മനസ്സിലാക്കണം. അങ്ങനെ ഇരുവരും ഒന്നിച്ചാവണം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നത്. അതാണ് പ്രശ്‌നപരിഹാരങ്ങളുടെ ശരിയും സ്വാഭാവികവുമായ വഴി. ഒരാള്‍ മറ്റേയാളില്‍ വിശ്വാസമര്‍പ്പിച്ച് സംസാരിക്കുകയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കിടയിലെ ബന്ധം പൂര്‍വോപരി ശക്തിപ്പെടുകയാണ് ചെയ്യുക.
പ്രശ്‌നങ്ങളില്ലാത്ത ദാമ്പത്യം എന്ന സ്വപ്നവുമായി നടക്കരുത് എന്നാണ് ഉണര്‍ത്താനുള്ള മറ്റൊരു കാര്യം. പ്രവാചകന്‍ തിരുമേനി (സ)യുടെ ഭാര്യമാര്‍ക്കിടയിലുണ്ടായിരുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ച് നാം ചരിത്രത്തില്‍ വായിക്കുന്നുണ്ടല്ലോ. ഇത്തരം പ്രശ്‌നങ്ങളെ പ്രവാചകന്‍ എങ്ങനെയാണ് നേരിട്ടത്? ഹൃദയ വിശാലതയോടെ, ക്ഷമയോടെ, വിട്ടുവീഴ്ചയോടെ, പുഞ്ചിരിയോടെ... അപ്പോള്‍ ഈ ദാമ്പത്യനൗക തുഴഞ്ഞ് മുന്നോട്ട് കൊണ്ട് പോകാന്‍ ചില തത്വങ്ങളും ശീലങ്ങളും നാം മുറുകെ പിടിക്കണം. ചിലത് മാത്രം ഇവിടെ സൂചിപ്പിക്കാം.
1. സൗമ്യതയും വിട്ടുവീഴ്ചയും കൈവിടാതിരിക്കുക. നിയന്ത്രണം വിട്ടുപോകുന്ന സന്ദര്‍ഭങ്ങള്‍ ആരുടെ ജീവിതത്തിലും വന്നുപോകാം. അപ്പോള്‍ നിയന്ത്രണം കൈവിടാതെ ശാന്തരാകാന്‍ ശീലിക്കണം. ദാമ്പത്യം ഗുസ്തിപിടിക്കാനുള്ള ഗോദയല്ല. വിട്ടുവീഴ്ചയും സൗമ്യതയുമാണ് അവിടെ അത്ഭുത പരിഹാരക്രിയകള്‍ ചെയ്യുന്ന മന്ത്രങ്ങള്‍.
2. സംഭാഷണം ശാന്തമായിരിക്കണം. ശബ്ദം ഉയര്‍ന്നുപൊങ്ങരുത്. കടുത്തഭാഷയില്‍ സംസാരിക്കുന്നതോ ദേഹോപദ്രവമേല്‍പ്പിക്കുന്നതോ ഒരു നേട്ടവുമുണ്ടാക്കില്ല. അത് പ്രശ്‌നത്തെ അത്യന്തം വഷളാക്കുകയും ചെയ്യും. നിങ്ങള്‍ പരസ്പരം പോരടിക്കുന്ന രണ്ട് എതിര്‍ ടീമുകളല്ല, ഒരേ ടീമാണ്. ഒന്നിച്ച് ജീവിക്കുമെന്നും പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും പ്രതിജ്ഞ ചെയ്തുകൊണ്ടല്ലേ നിങ്ങള്‍ രണ്ടു പേരും ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത് തന്നെ?
3. അസ്വാരസ്യമുണ്ടായാല്‍ കഴിയുന്നതും വേഗം അനുരജ്ഞനത്തില്‍ എത്തണം. തന്റെ ഇണയോട് കോപിച്ച നിലയില്‍ ഒരു ഭാര്യയും ഭര്‍ത്താവും രാത്രി ഉറങ്ങാന്‍ ഇടവരരുത്. സലാം പറഞ്ഞാവട്ടെ 'വെടിനിര്‍ത്തലിന്' തുടക്കമിടുന്നത്.
4. ഏത് പ്രശ്‌നവും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് പറഞ്ഞു തീര്‍ക്കാനാവുമോ എന്ന് ശ്രമിക്കുക. 'മണ്‍കൂന മലയാവുന്നത് വരെ' കാത്തിരിക്കുന്ന ചിലരുണ്ട്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ കുമിഞ്ഞ് കൂടിയാല്‍ അത് പൊട്ടിത്തെറിയിലേ കലാശിക്കൂ.
5. താന്‍ ജയിക്കണമെന്ന വാശി ഉപേക്ഷിക്കുക. ഏത് ദാമ്പത്യ കലഹത്തിലും തനിക്ക് തെറ്റൊന്നും പറ്റിയിട്ടില്ല എന്നായിരിക്കും ഭാര്യയായാലും ഭര്‍ത്താവായാലും വാദിച്ച് കയറുന്നത്. താന്‍ പരമപരിശുദ്ധ/ന്‍. തെറ്റൊക്കെ പറ്റിയത് മറ്റെയാള്‍ക്ക്. ഇങ്ങനെ തന്റെ എല്ലാ നടപടികളെയും അയാള്‍/അവള്‍ ന്യായീകരിച്ചുകൊണ്ടേയിരിക്കും; ആ നടപടി പ്രകടമായിത്തന്നെ തെറ്റാണെങ്കില്‍ പോലും. കുടുംബ കൗണ്‍സലിംഗ് വിദഗ്ധര്‍ പറയുന്നത്, താന്‍ ചെയ്തത് ശരിയാണ്. എന്ന ഉറച്ച ബോധ്യമുണ്ടെങ്കിലും ഭാര്യ/ഭര്‍ത്താവ് അക്കാര്യത്തില്‍ വാശിപിടിച്ച് നില്‍ക്കരുത് എന്നാണ്. അപ്പോഴും നീക്കുപോക്കുകള്‍ക്കുള്ള ഇടം ഒഴിച്ചിട്ടിരിക്കണം. കാരണം ദാമ്പത്യമെന്നത് കീഴടക്കലല്ല, പങ്കാളിത്തമാണ്. അവരിലൊരാള്‍ താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന വാശിയോടെ നിന്നാല്‍ ദാമ്പത്യ നൗക മുന്നോട്ട് പോവുകയില്ല. പൂര്‍ണത അല്ലാഹുവിനേയുള്ളൂ, എത് മനുഷ്യനും തെറ്റ്പറ്റും എന്ന ഇസ്‌ലാമികമായ വിനയഭാവം ആര്‍ജിച്ചുകൊണ്ടേ ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാനാവൂ. പ്രാവാചകന്‍ തിരുമേനി നമ്മെ ഉപദേശിച്ചത്, ''എല്ലാ മനുഷ്യര്‍ക്കും തെറ്റുപറ്റും, തെറ്റുപറ്റുന്നവരില്‍ ഉത്തമന്‍ പശ്ചാത്തപിക്കുന്നവരാണ്'' എന്നാണല്ലോ.
6. ആത്മനിയന്ത്രണം. സ്‌പെയ്‌നില്‍ ജീവിച്ചിരുന്ന ബാഹിയാ ബെന്‍ പാക്കൂദ എന്ന ജൂത കവി പറഞ്ഞിട്ടുണ്ട്; 'നാവ് ഹൃദയത്തിന്റെ പേനയാണ്, ബുദ്ധിയുടെ പ്രവാചകനും' എന്ന്. മറ്റൊരു തത്വജ്ഞാനി ഇങ്ങനെ മൊഴിഞ്ഞു: 'വാക്ക് നിന്റെ വായിലിരിക്കുമ്പോള്‍ നിന്റെ നിയന്ത്രണത്തിലാണ്. നീയാവാക്ക് പുറത്ത് വിടുമ്പോള്‍ അതിന്റെ അധീനതയില്‍ ആയിത്തീരും നീ.' ദമ്പതികളില്‍ ഇരുവരും നാവിനെ നിയന്ത്രിക്കണം എന്നാണ് പറഞ്ഞുവരുന്നത്. വൈകാരിക ക്ഷോഭത്തില്‍ നാവില്‍ നിന്ന് വീണുപോകുന്ന ഒരു വാക്ക്, അത് ദാമ്പത്യജീവിതത്തില്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കും. ജീവിതകാലം മുഴുവന്‍ ആ വാക്ക് പറഞ്ഞുപോയതില്‍ ഖേദിക്കേണ്ടിവരും. ഇങ്ങനെ അരുതാത്ത വാക്ക് പറഞ്ഞു പോയതിലും കേള്‍ക്കേണ്ടി വന്നതിലും നീറിപ്പുകയുന്ന ഒട്ടേറെ ദമ്പതിമാരെ നിങ്ങള്‍ക്ക് കാണാം. വികാര വിക്ഷോഭത്തിന് അടിപ്പെട്ട് ഇണയുടെ നേരെ കയ്യോങ്ങുന്നവരും ഉണ്ട്. ഇതൊക്കെ ദുര്‍ബല വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. മാന്യമായ രീതിയിലുള്ള സംസാരത്തിലൂടെയും ആശയ വിനിമയത്തിലൂടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അയാള്‍ക്ക്/അവള്‍ക്ക് കഴിവില്ലെന്നര്‍ഥം. മാന്യമായ നിലയില്‍ സംവദിക്കുക എന്നതാണല്ലോ സംസ്‌കാരത്തിന്റെ ലക്ഷണം. കോപമടക്കുന്നവര്‍ക്ക് അല്ലാഹു വന്‍ പ്രതിഫലം വാഗ്ദാനം ചെയ്തതും (ആലുഇംറാന്‍:134) അതുകൊണ്ടാവാം. 'ജനങ്ങളുടെ ന്യൂനതകളെ വിട്ട്, തന്റെ ആകുലതകളില്‍ ആധികൊള്ളുന്നവര്‍ക്ക് സകലവിധ ഭാവുകങ്ങളും.' എന്ന ഒരു മഹത്‌വചനവുമുണ്ടല്ലോ. ന്യൂനതകളില്ലാത്തവര്‍ ആരുണ്ട്!
7. സ്വന്തത്തോട് സത്യസന്ധത പുലര്‍ത്തുക. ഉത്തരവാദിത്തമേല്‍ക്കുക. ചിലരെ കണ്ടാല്‍ അവര്‍ മാതൃകാ ദമ്പതികളാണെന്ന് നമുക്ക് തോന്നും. അങ്ങനെ ഒരു തോന്നല്‍ മനഃപൂര്‍വം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ദമ്പതികളില്‍ ഒരാള്‍ പലപ്പോഴും അയാളുടെ/അവളുടെ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കുന്നുണ്ടാവില്ല. എല്ലാ ഭാരവും മറ്റേയാളുടെ തലയില്‍ കെട്ടിവെക്കുന്നു. ഇത് സ്വന്തത്തോടുള്ള സത്യസന്ധത ഇല്ലായ്മയാണ്. അയാള്‍ക്ക്/അവള്‍ക്ക് പിന്നെ എങ്ങനെ അല്ലാഹുവിനോട് സത്യസന്ധത പുലര്‍ത്താന്‍ കഴിയും?
8. പിരിമുറുക്കത്തില്‍ നിന്ന് മനസ്സിന് ആശ്വാസം നല്‍കുക. ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ രൂപം കൊള്ളുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കും. അവയില്‍ തട്ടി ബന്ധങ്ങള്‍ ഉലയുമെന്ന സ്ഥിതി വന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ആ പ്രശ്‌നങ്ങളെ താല്‍കാലികമായി അവിടെ ഉപേക്ഷിച്ച് ഇരുവരും മനസ്സൊന്ന് സ്വസ്ഥമാവാന്‍ ഉല്ലാസ യാത്ര പോകുന്നത് നല്ലതാണ്. അത് മനസ്സിനെയും ശരീരത്തെയും വൈകാരിക വിക്ഷുബ്ധതയെയും ശാന്തമാക്കും. അതുകഴിഞ്ഞാവാം പ്രശ്‌നപരിഹാരത്തിന് തുനിയുന്നത്.
9. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര്‍ക്ക് സ്വയം തീര്‍ക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ അടുത്ത പടി വേര്‍പിരിയുക എന്നതല്ല. ഭര്‍ത്താവിന്റെ ബന്ധുക്കളും ഭാര്യയുടെ ബന്ധുക്കളും (അവരില്‍ പക്വതയും അനുഭവജ്ഞാനവുമൊക്കെ ഉള്ളവര്‍ കാണുമല്ലോ) കൂടിയിരുന്ന് പ്രശ്‌നപരിഹാര സാധ്യതകള്‍ ആരായണമെന്നാണ് ഖുര്‍ആന്റെ ഉദ്‌ബോധനം (അന്നിസാഅ്: 35)

വിവ: സ്വാലിഹ          




IpSpw_w XIÀ¡p-¶Xv
Zm¼Xy {]iv\-§-fÃ!

¥ tUm. kaoÀ bq\p-kv


HcmÄ Fsâ-b-Sp¯v h¶v ]dªp XpS§n: ""Fsâ hnhmlw Ign-ªn«v ]Xn-\©v hÀj-am-bn. `mcy kpµ-cn-bm-Wv. ho«p-Im-cy-§-fn-sems¡ \n]p-W. c­m-as¯ Ip«n P\n-¨-t¸mÄ apX-emWv {]iv\-§Ä XpS-§n-b-Xv. AhÄ¡v  Fsâ Imcy-¯n-se-¶Ã, Ah-fpsS Xs¶ Imcy-¯nepw bmsXmcp {i²-bp-an-Ãm-Xm-bn. R§Ä X½n XÀ¡-§Ä \nXy-kw-`-h-am-Wv. ]e-X-hW R§Ä thÀ]n-cn-ªp Xma-kn-¨p. asäm-cp-¯nsb IÃymWw Ign-¡p-I-b-ÃmsX thsd hgn-bn-sö Nn´-bn-em-Wn-t¸mÄ Rm³. A§-s\-sb-¦nepw Cu \c-I¯n \n¶v ]pd¯v IS-¡-m-sa¶v Rm³ Bin-¡p-¶p. ]pXn-sbmcp hnhm-l-¯n-eqsS F\n¡v {]iv\-§-fn \n¶v ]pd¯v IS-¡m\mhptam? AXà ]cn-lm-c-sa-¦n ]ns¶ \n§Ä \nÀtZ-in-¡p¶ ]cn-lm-c-sa-´mWv?''
Rm³ ]d-ªp: "Fsâ Imcy-¯n Hcp {i²-bp-anÃ' F¶ \n§-fpsS hm¡p-­tÃm, AsXmcp s]mÅ-hm-¡m-Wv. shdp-samcp ]d-¨nÂ. Aà F¶p-s­-¦nÂ, \n§Ä Ft¶mSv ]dbq, F§s\bmWv AhÄ \n§-fpsS Imcy-§Ä Ah-K-Wn-¨-Xv? shdpsX ]d-ªm t]mcm, Hmtcm¶pw hkvXp-\n-jvT-ambn ]d-b-Ww.
Ipd-¨nS B a\p-jy³ \nÈ-Ð-\m-bn. AbmÄ Hmtcm¶pw HmÀs¯-Sp-¡p¶ t]mse tXm¶n. ]ns¶ ]dªp: ""Hcp-]mSv Imc-W-§-fp-­v.''
Rm³ hn«n-Ã: ""A§s\ sIm«-¡-W¡v ]dªm ]änÃ. C¶-bn¶ Imcy-§-fn F¶v IrXy-ambn ]d-b-Ww. F¦nte \n§sf F\n¡v klm-bn-¡m³ ]äq.''
At¸mÄ AbmÄ Ipsd Imcy-§Ä hnkvX-cn-¡m³ XpS-§n. A¯cw {]iv\-§-sfms¡ GXv IpSpw-_-¯nepw D­m-Im-dp-Å-Xm-Wv. AÂ]w bpànbpw £a-bp-ap-s­-¦n hfsc Ffp-¸-¯n ]cn-l-cn-¡m-\m-hp-¶-h. kaq-l-¯nse H«p-an¡ Bfp-Ifpw A§-s\-bm-Wv. AhÀ hnNm-cn-¡p-¶Xv Zm¼Xy {]iv\-§-fmWv thÀ]n-cn-b-en\pw Zm¼Xy ]cm-P-b-§Ä¡pw Imc-Ww F¶m-Wv. AXà kXyw. Zm¼Xyw ]cm-P-b-s¸-Sp-¶Xpw HSp-hn thÀ]n-cn-bp-¶Xpsams¡ {]iv\-§sf A`n-ap-Jo-I-cn-¡m-\pÅ Ah-cn-cp-h-cp-sSbpw þ AsÃ-¦n Hcm-fpsSþ Ign-hptISv sIm­m-Wv. Ccp-hcpw £atbmsS ]cn-lm-c-amÀK§sf¡p-dn¨v Btem-Nn-¡m-¯-Xp-sIm-­mWv. Hcp-an-¨n-cp-¶pÅ Btem-N\ CÃmsX hcp-t¼mÄ {]iv\w Hmtcm Znh-khpw IqSp-X IqSp-X k¦oÀW-am-hp-Ibpw Krlm-´-co£w ]sä Zpjn¨v t]mhp-Ibpw sN¿p¶p.
\½psS IYm]pcp-j\p ]än-bXv AXmWv. asämcp hnhmlw Ign¨v {]iv\-§-fn \n¶v Xe-bq-cm-sa¶v AbmÄ hnNm-cn-¡p-¶p! Abm-fp-ambn kwkm-cn-¨-t¸mÄ AbmÄ¡v A{X-sbm¶pw hcp-am-\-an-söv a\-Ên-em-bn. BZys¯ `mcy¡pw Ip«n-IÄ¡p-apÅ sNehv Xm§m³ Xs¶ AbmÄ {]bm-k-s¸-Sp-I-bm-Wv. c­mw hnhmlwþ AXv bmYmÀYy-am-hp-I-bm-sW-¦nÂþ Cu IpSpw-_-¯nsâ sNe-hn-em-Ip-atÃm \S-¡p-I. kzm`m-hn-I-ambpw AhÀ IS-s¡-Wn-bn IpSp-§pw. AsÃ-¦n A[nI hcp-am-\-ap-­m-¡p-¶-Xn\v km[m-cW tPmen-k-abw Ignªv ]ns¶bpw aWn-¡q-dp-I-tfmfw aäp tPmen-IÄ Is­-t¯­n hcpw. CXv Abmsf imco-cn-I-ambpw am\-kn-I-ambpw XfÀ¯pw. A§s\ B c­mw hnhm-lhpw AXn-thKw ]cm-P-b-¯n-te¡v Iq¸v Ip-¯pw.
Rm³ ho­pw tNmZn-¡p-I-bm-Wv. Zm¼-Xy-{]-iv\-§-fmtWm bYmÀY-¯n hnhm-l-tam-N-\-¯n\v Imc-W-am-hp-¶Xv? Aà F¶mWv Fsâ D¯-cw. AXn-\pÅ \ymb-§fpw ]dbmw.
GXv hosSSp¯pw ]cn-tim-[n-¡p-I. GXv ho«n-emWv {]iv\-§fpw Ie-¡-§fpw CÃm-¯Xv? Cu {]iv\-§sf Z¼-Xn-IÄ ]e coXn-bn-emWv A`n-ap-Jo-I-cn-¡p-I. NneÀ hfsc Ah-[m-\-XtbmsS, kuay-ambn {]iv\-§sf ]Tn-¡p-Ibpw t]mwh-gn-IÄ Is­-¯m³ {ian-¡p-Ibpw sN¿p-¶p. C¯cw Z¼-Xn-amÀ ]c-kv]cw hn«p-hogvN sN¿m\pw £an-¡m\pw kZm- k-¶-²-cm-bn-cn-¡pw. aäp Nne Z¼-Xn-am-cp-­v. H«pw kuay-am-bn-cn-¡n-à Ah-cpsS CS-s]Sep-IÄ. kwkm-c-¯n ]mcp-jyhpw ImÀ¡-iy-hpap-­m-Ipw. GXv kmZm- {]-iv\-s¯bpw Zm¼-Xys¯ XIÀ¡p¶ \ne-bn-te¡v AhÀ s]men-¸n-¨p-sIm­v hcpw. Z¼-Xn-I-fn Ccp-hcpw Ccp {[ph-§-fn-em-bm-Wv \ne-bp-d-¸n-¡p-I. Ccp-h-cn \n¶pw hn«p-hogvN {]Xo-£n-¡p-Itb th­. {]iv\-am-Is« H«pw Kpcp-X-c-a-Ãm-¯Xmbncn-¡pw. s]s«¶v ]cn-l-cn-¨n-sÃ-¦n t]mepw H¶n¨v Pohn-¡m³ Z¼-Xn-IÄ¡v H«pw {]bm-k-ap­m-¡m¯ Xc-¯n-epÅ NnÃd A`n-{]mb `n¶-X-Itfm atäm Bbn-cn-¡-pa-Xv.
`mcym-`À¯m-¡-·mÀ X½n-epÅ {]iv\-§-fn Ccp `mK¯v \n¶papÅ kuay-amb ]cn-lmc {ia-§-fmWv ]c-kv]c kvt\ls¯bpw sFIy-s¯bpw Du«n-bp-d-¸n-¡pI F¶v a\-Ên-em-¡-Ww. A§s\ Ccp-hcpw H¶n¨m-hWw {]iv\-§sf A`n-ap-Jo-I-cn-¡p-¶-Xv. AXmWv {]iv\-]-cn-lm-c-§-fpsS icnbpw kzm`m-hn-I-hp-amb hgn. HcmÄ atä-bm-fn hnizm-k-aÀ¸n¨v kwkm-cn-¡p-Ibpw {]iv\-]-cn-lm--c-¯n\v {ian-¡p-Ibpw sN¿p-t¼mÄ AhÀ¡n-S-bnse _Ôw ]qÀthm-]cn iàn-s¸SpI-bmWv sN¿p-I.
{]iv\-§-fn-Ãm¯ Zm¼Xyw F¶ kz]v\-hp-ambn \S-¡-cpXv F¶mWv DWÀ¯m-\pÅ asämcp Imcyw. {]hm-N-I³ Xncp-ta\n (k)bpsS `mcy-amÀ¡n-S-bn-ep-­m-bn-cp¶ Nne {]iv\-§-sf-¡p-dn¨v \mw Ncn-{X-¯n hmbn-¡p-¶p-­tÃm. C¯cw {]iv\-§sf {]hm-N-I³ F§-s\-bmWv t\cn-«Xv? lrZb hnim-e-X-tbmsS, £a-tbmsS, hn«p-ho-gv-N-tbmsS, ]p©n-cn-tbmsS... At¸mÄ Cu Zm¼Xy\uI- Xp-gªv apt¶m«v sIm­v t]mIm³ Nne XXz§fpw ioe-§fpw \mw apdpsI ]nSn-¡-Ww. NneXv am{Xw ChnsS kqNn-¸n-¡mw.
1. kuay-Xbpw hn«p-ho-gvNbpw ssIhn-Sm-Xn-cn-¡p-I. \nb{´Ww hn«pt]mIp¶ kµÀ`-§Ä BcpsS Pohn-X-¯nepw h¶p-t]m-Imw. At¸mÄ \nb-{´Ww ssIhn-SmsX im´-cm-Im³ ioen-¡-Ww. Zm¼Xyw KpkvXn-]n-Sn-¡m-\pÅ tKmZ-b-Ã. hn«phogvNbpw kuay-X-bp-am-Wv AhnsS AÛpX ]cn-lmc{Inb-IÄ sN¿p-¶ a{´-§Ä.
2. kw`m-jWw im´-am-bn-cn-¡-Ww. iÐw DbÀ¶ps]m§-cp-Xv. ISp¯`mj-bn kwkm-cn-¡p-¶tXm tZtlm]{Zhta¸n-¡p-¶tXm Hcp t\«-hp-ap-­m-¡n-Ã. AXv {]iv\s¯ AXy´w hj-fm-¡p-Ibpw sN¿pw. \n§Ä ]c-kv]cw t]mc-Sn-¡p¶ c­v FXnÀ So-ap-I-fÃ, Htc SoamWv. H¶n¨v Pohn-¡p-sa¶pw {]iv\-§sf Hä-s¡-«mbn t\cn-Sp-sa¶pw {]Xn-Ú -sN-bvXpsIm-­tà \n§Ä c­p t]cpw Zm¼Xy Pohn-X-¯n-te¡v {]th-in-¨Xv Xs¶?
3. Akzm-c-ky-ap-­m-bm Ign-bp-¶Xpw thKw A\p-c-Ú\¯n F¯-Ww. Xsâ CW-tbmSv tIm]n¨ \ne-bn Hcp `mcybpw `À¯mhpw cm{Xn Dd-§m³ CS-h-ccp-Xv. kemw ]d-ªm-hs« "shSn-\nÀ¯-en\v' XpS-¡-an-Sp-¶Xv.
4. GXv {]iv\hpw cm{Xn Dd-§m³ InS-¡p-¶-Xn\v ap¼v ]dªp XoÀ¡m\mhptam F¶v {ian-¡p-I. "a¬Iq\ ae-bm-hp-¶Xv hsc' Im¯n-cn-¡p¶ Nne-cp-­v. C¯-c-¯n {]iv\-§Ä Ipanªv IqSn-bm AXv s]m«n-s¯-dn-bnte Iem-in-¡q.
5. Xm³ Pbn-¡-W-sa¶ hmin Dt]-£n-¡p-I. GXv Zm¼Xy Ie-l-¯n-epw X\n¡v sXsäm¶pw ]än-bn-«nà F¶m-bn-cn¡pw `mcy-bm-bmepw `À¯m-hm-bmepw hmZn¨v Ib-dp-¶-Xv. Xm³ ]c-a-]-cn-ip-²/-³. sXsäms¡ ]än-bXv asä-bmÄ¡v. C§s\ Xsâ FÃm \S-]-Sn-I-sfbpw AbmÄ/AhÄ \ymbo-I-cn-¨psIm-t­-bn-cn-¡pw; B \S-]Sn {]I-S-ambn¯s¶ sXäm-sW-¦n t]mepw. IpSpw_ Iu¬k-enwKv hnZKv[À ]d-bp-¶-Xv, Xm³ sNbvXXv icn-bm-Wv. F¶ Dd¨ t_m[y-aps­¦nepw `mcy/`À¯mhv A¡m-cy-¯n hmin-]n-Sn¨v \n¡cpXv F¶mWv. At¸mgpw \o¡p-t]m-¡p-IÄ¡pÅ CSw Hgn-¨n-«n-cn-¡Ww. ImcWw Zm¼-Xy-sa-¶Xv Iog-S-¡-eÃ, ]¦mfn¯am-Wv. Ah-cn-sem-cmÄ Xm³ ]nSn¨ apb-en\v aq¶v sIm¼v F¶ hmin-tbmsS \n¶m Zm¼Xy \uI apt¶m«v t]mhp-I-bn-Ã. ]qÀWX AÃm-lphnt\bp-Åq, FXv a\p-jy\pw sXäv]äpw F¶ Ckvem-an-I-amb hn\-b-`mhw BÀPn-¨p-sImt­ Cu Ipcp-¡n \n¶v c£-s¸-Sm\mhq. {]mh-mN-I³ Xncp-ta\n \s½ D]-tZ-in-¨Xv, ""FÃm a\p-jyÀ¡pw sXäp-]äpw, sXäp-]-äp-¶-h-cn D¯-a³ ]Ým-¯-]n-¡p-¶-h-cmWv'' F¶m-WtÃm.
6. Bß-\n-b-{´-Ww. kvs]bv\n Pohn-¨n-cp¶ _mlnbm s_³ ]m¡qZ F¶ PqX Ihn ]d-ªn-«p­v; "\mhv lrZ-b-¯nsâ t]\-bmWv, _p²n-bpsS {]hm-N-I\pw' F¶v. asämcp XXzÚm\n C§s\ samgnªp: "hm¡v \nsâ hmbn-en-cn¡pt¼mÄ \nsâ \nb-{´-W-¯n-em-Wv. \obm-hm¡v ]pd¯v hnSp-t¼mÄ AXnsâ A[o-\-X-bn Bbn-¯ocpw \o.' Z¼-Xn-I-fn Ccp-hcpw \mhns\ \nb-{´n-¡-Ww F¶mWv ]d-ªp-h-cp-¶-Xv. sshIm-cnI t£m`-¯n \mhn \n¶v hoWp-t]m-Ip¶ Hcp hm¡v, AXv Zm¼XyPohn-X-¯n sImSp-¦m-äp-IÄ krãn-¡pw. PohnXImew apgp-h³ B hm¡v ]d-ªp-t]m-b-Xn tJZn-t¡­nhcpw. C§s\ Acp-Xm¯ hm¡v ]dªp t]mb-Xnepw tIÄt¡­n h¶-Xnepw \odn-¸p-I-bp-¶ Ht«sd Z¼-Xn-amsc \n§Ä¡v ImWmw. hnImc hnt£m-`-¯n\v ASns¸«v CW-bpsS t\sc It¿m-§p-¶-h-cpw- D-­v. CsXms¡ ZpÀ_e hyàn-Xz-¯nsâ e£-W-am-Wv. am\y-amb coXn-bn-epÅ kwkm-c-¯n-eq-sSbpw Bib hn\n-a-b-¯n-eq-sSbpw {]iv\-§Ä¡v ]cn-lmcw ImWm³ AbmÄ¡v/AhÄ¡v Ign-hn-sÃ-¶ÀYw. am\y-amb \ne-bn kwh-Zn-¡pI F¶-Xm-WtÃm kwkvIm-c-¯nsâ e£-Ww. tIm]-a-S-¡p-¶-hÀ¡v AÃmlp h³ {]Xn-^ew hmKvZm\w sNbvXXpw (B-ep-Cw-dm³:134) AXp-sIm-­m-hmw. "P\-§-fpsS \yq\-X-Isf hn«v, Xsâ BIp-e-X-I-fn B[n-sIm-Åp¶hÀ¡v kI-e-hn[ `mhp-I-§-fpw.' F¶ Hcp alXvh-N-\hp-ap-­-tÃm. \yq\-X-I-fn-Ãm-¯-hÀ Bcp­v!
7. kz´-t¯mSv kXyk-ÔX ]peÀ¯pI. D¯-c-hm-Zn-¯ta¡p-I. Nnesc I­m AhÀ amXrIm Z¼-Xn-I-fm-sW¶v \ap¡v tXm¶pw. A§s\ Hcp tXm¶Â a\x-]qÀhw D­m-¡p-I-bmWv sN¿p-¶-Xv. Z¼-Xn-I-fn HcmÄ ]e-t¸mgpw Abm-fpsS/Ah-fpsS D¯-c-hm-Zn¯w bYm-hn[n \nÀh-ln-¡p-¶p-­m-hn-Ã. FÃm -`m-chpw atä-bm-fpsS Xe-bn sI«n-sh-¡p-¶p. CXv kz´-t¯m-SpÅ kXy-k-Ô-X- C-Ãm-bva-bm-Wv. AbmÄ¡v/AhÄ¡v ]ns¶ F§s\ AÃm-lp-hn-t\mSv kXykÔ-X- ]p-eÀ¯m³ Ignbpw?
8. ]ncn-ap-dp-¡-¯n \n¶v a\-Ên\v Bizmkw \ÂIp-I. Zm¼Xy Pohn-X-¯n henb {]Xn-k-Ôn-IÄ cq]w sImÅp¶ kµÀ`-§Ä D­m-tb-¡pw. Ah-bn X«n _Ô-§Ä De-bp-sa¶ ØnXn ht¶-¡mw. A¯cw kµÀ`-§-fn B {]iv\-§sf XmÂIm-en-I-ambn AhnsS Dt]-£n¨v Ccp-hcpw a\-sÊm¶v kzØ-am-hm³ DÃmk bm{X t]mIp-¶Xv \Ã-Xm-Wv. AXv a\-Ên-s\bpw ico-c-s¯bpw sshIm-cnI hn£p-_v[-X-sbbpw im´-am-¡pw. AXpIgn-ªmhmw {]iv\-]-cn-lm-c-¯n\v Xp\n-bp-¶-Xv.
9. `mcy-bpw `À¯mhpw X½n-epÅ {]iv\-§Ä AhÀ¡v kzbw XoÀ¡m³ Ign-bmsX hcn-I-bm-sW-¦n ASp¯ ]Sn thÀ]n-cn-bpI F¶XÃ. `À¯m-hnsâ _Ôp-¡fpw `mcy-bpsS _Ôp-¡fpw (A-h-cn ]Iz-Xbpw A\p-`-h-Úm-\-hp-sams¡ DÅ-hÀ ImWp-a-tÃm) IqSn-bn-cp¶v {]iv\-]-cn-lmc km[y-X-IÄ Bcm-b-W-sa-¶mWv JpÀ-Bsâ DZvt_m-[\w (A-¶n-kmAv: 35)

hnh: kzmenl           

Z¼-Xn-IÄ H¶n¨m-hWw {]iv\-§sf
A`n-ap-Jo-I-cn-¡p-¶-Xv. AXmWv {]iv\-]-cn-lm-c-§-fpsS icnbpw
kzm`m-hn-I-hp-amb hgn.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top