പലതവണ കല്ലുകള്‍ തറച്ചു കേറി
മുള്ളുകള്‍ കുത്തി നോവിച്ചു
അതൊന്നുമെന്നെ തളര്‍ത്തിയില്ല
മണല്‍ച്ചൂടിലെന്റെ പുറം വെന്തപ്പോഴും
നിനക്കു തണുപ്പായി ഞാന്‍ നിന്നു
എന്നിട്ടും,
പഴക്കമേറിയെന്നോതി
നീ എടുത്തെറിഞ്ഞൊരു ഏറുണ്ടല്ലോ
അതാണെനിക്ക് സഹിക്കാന്‍ കഴിയാഞ്ഞത്