പ്രതിക്കൂട് തുറന്ന് കിടക്കുകയായിരുന്നു.
അയാള്‍ മേശപ്പുറത്ത് മരച്ചുറ്റിക ചുഴറ്റി ആഞ്ഞടിച്ചു.
അവള്‍ തുണിയുരിഞ്ഞെറിഞ്ഞ് പ്രതിക്കൂടിനകത്തേക്ക് കയറി നിന്നു..
മുറിഞ്ഞ മാറിടങ്ങളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ചുവന്ന ദ്രാവകം വലംകൈകൊണ്ട് തുടച്ചെടുത്തു..
അടിവയറ്റിലെ കടിയേറ്റ ക്ഷതങ്ങളില്‍ പതിയേ വിരലുകളോടിച്ചു.
മുറിവുകളിലിന്നും വേദന മരവിച്ചു കിടക്കുന്നുണ്ട്..
ആരാണീ കല്ലറ തുറന്നു തന്നത്. അറിയില്ല.
അഴുകിത്തുടങ്ങിയ പച്ചമാംസത്തിലേക്ക് ജീവനൂതി നിറച്ചതാരാണ്. അറിയില്ല.
ആരോ അവളെ വലിച്ചിറക്കി കോടതിമുറിയിലേക്ക് തള്ളിയിട്ടു.
ഒറ്റക്കൈകളിലൂന്നി ചെറുപുഞ്ചിരിയോടെ നിവര്‍ന്നു നില്‍ക്കുന്ന കൊലയാളി.
വാദപ്രതിവാദങ്ങളുടെ സാധ്യത നഷ്ടപ്പെട്ടിരിക്കുന്നു.,
ഇര മുറിവേറ്റ ക്ഷതങ്ങളുമായി തിരികെയെത്തിയല്ലോ.
ഇനി കൊലമരം..
പിറന്ന പടി അവളങ്ങനെ പ്രതിക്കൂടിനകത്ത് നിവര്‍ന്ന് നിന്നു.
പ്രതിക്കൂടിന്റെ പുറകുവശത്താരോ മുള്ളുവേലി പണിതു.
അവളെ അതിനകത്തിട്ട് തല്ലിക്കൊന്നു,.
ഇലക്ട്രിക് ശ്മശാനത്തിന്റെ അരണ്ടവെളിച്ചത്തോടൊപ്പം കത്തിയെരിഞ്ഞ പച്ചമാംസത്തിന്റെ ഗന്ധം വായുവോട് ചേര്‍ന്നു.
അയാള്‍ കോടതിവളപ്പ് ചാടിക്കടന്ന് ആരോടോ സമയം തിരക്കി റെയില്‍വേ സ്‌റ്റേഷനു നേരെ ധൃതിയില്‍ നടന്നു നീങ്ങി.
ഒരപേക്ഷ.. ഇനി ഒരാളും കല്ലറകള്‍ തുറക്കാന്‍ ശ്രമിക്കരുതേ....