എത്രനേരമായ്
നിങ്ങളീ ഇരിപ്പും
ഞാനീകിടപ്പും തുടങ്ങിയിട്ട്.
പിന്നെപ്പറയാമെന്ന്
മാറ്റിവെച്ചതാണ്.
ഇപ്പോള്‍ പറയണമെന്നും,
പറഞ്ഞില്ലെങ്കില്‍
പിന്നെയൊരിക്കലും
പറയാനാവില്ലെന്നതുകൊണ്ടും
വിളിച്ചുവരുത്തിയതാണ് നിങ്ങളെ.
പക്ഷേ
എന്റെ മിണ്ടിപ്പറച്ചിലുകള്‍
നിങ്ങളാരും കേള്‍ക്കുന്നേയില്ലല്ലോ
കേട്ടിരുന്നെങ്കില്‍
നിങ്ങളറിഞ്ഞേനെ.
ജീവിതത്തെക്കുറിച്ചുള്ള
എന്റെ അറിവില്ലായ്മയും
നിങ്ങളുടെ വെളിവില്ലായ്മയും.