നമ്മള്‍
തരംതിരിക്കാന്‍ കേമന്മാര്‍
മനുഷ്യനെ
ജാതിയുടെയും
മതത്തിന്റെയും
കള്ളികളിലാക്കി തരം തിരിച്ചു
സാഹിത്യത്തെ
ആണെഴുത്തും
പെണ്ണെഴുത്തുമാക്കി
ദലിതെഴുത്തും
പ്രവാസമെഴുത്തും
പിറന്നു
ഇപ്പോഴിതാ-
സാഹിത്യത്തെ രാഷ്ട്രീയക്കാരുടെ
ആലയില്‍ കെട്ടുന്നു
കോണ്‍ഗ്രസ് സാഹിത്യം
കമ്യൂണിസ്റ്റ് സാഹിത്യം
ലീഗ് സാഹിത്യം
നീണ്ടുപോകുന്നു പട്ടിക
ഒടുവില്‍ ജനം വിലപിക്കുന്നു;
വെറുതെ വിടുക
പാവം സാഹിത്യത്തെ.