അവിടെയെത്തുമ്പോള്‍
നീയും
ഒരു മണല്‍ത്തരിയാണ്
കഴുകിത്തലോടി
കളങ്കം തീര്‍ന്ന
ഓരോ തരിയും പോലെ
കലങ്ങി മറിഞ്ഞ
കാറ്റും കവിതയും,
മുറിവു നാറുന്ന നൊമ്പരങ്ങളും
പ്രണയവും മോഹവും...
തീരം നിറയെ ചുഴികളാണ്
ഉപ്പു കാറ്റേറ്റ്
ശോഷിച്ചുണങ്ങി
എത്ര വരികളാണ്
ഇല്ലാതായത്!
അവിടെയെത്തുമ്പോള്‍
ഞാനും
ഒരു മണല്‍ത്തരിയാണ്
തിരയേറ്റ്
തളര്‍ന്നുപോയ
തിളക്കമുളള മണല്‍ത്തരി!