അദീല നേട്ടത്തിന്റെ നെറുകില്‍

താഹിറ സി.ടി മലപ്പുറം No image

ലപ്പുറം ജില്ലയിലേയും കോഴിക്കോട് ജില്ലയിലേയും രണ്ട് ഗ്രാമങ്ങളുടെ പ്രാതിനിധ്യത്തോടെ ഡോക്ടര്‍ അദീല അബ്ദുല്ല ഐ.എ.എസ് പ്രവേശന പരീക്ഷ പാസായിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിവാഹിതരായ പെണ്‍കുട്ടികള്‍ (പ്രത്യേകിച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍) പിന്തള്ളപ്പെടുന്നു എന്ന പൊതുബോധത്തെ തകര്‍ത്താണ് അദീല ഈ നേട്ടം കൊയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റിയാടി സ്വദേശിയായ അദീല മലപ്പുറം ജില്ലയിലെ കുന്നക്കാവ് വലിയ തൊടി ഉസ്മാന്‍ താഹിറ ദമ്പതികളുടെ മകന്‍ ഡോക്ടര്‍ റബീഹിന്റെ ഭാര്യയാണ്. ഡോക്ടറായ അദീല സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയില്‍ 230-ാം റാങ്കാണ് നേടിയിരിക്കുന്നത്.
പെരിന്തല്‍മണ്ണ എം.ഇ.എസില്‍ നിന്നാണ് അദീല വൈദ്യപഠനം പൂര്‍ത്തിയാക്കിയത്. ഐ.എ.എസ് പ്രവേശന പരീക്ഷ അതികഠിനമായ ഒന്നാണെന്നും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം അതിനാവശ്യമാണെന്നുമുള്ള സങ്കല്‍പങ്ങളെയും ഈ വിജയം കൊണ്ട് അദീല തകര്‍ത്തിരിക്കുന്നു. ഒന്ന് ശ്രദ്ധവെച്ച് മുന്നോട്ട് പോയാല്‍ അല്‍പകാലത്തെ പഠനം കൊണ്ട് ഐ.എ.എസ് പ്രവേശന പരീക്ഷ കടന്നുകയറാം എന്ന് ഈ ഇരുപത്താറുകാരി പറയുന്നു. വര്‍ഷം മുമ്പ് എം.ബി.ബി.എസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഐ.എ.എസ് ഒരു കൈ നോക്കിയാലോ എന്ന തോന്നലുണ്ടാകുന്നത്. ആ തോന്നല്‍ ഭര്‍ത്താവുമായി പങ്കുവെച്ചപ്പോള്‍ ഉമ്മ നാദാപുരം ടി.ഐ.എം ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ബിയ്യാത്തു ടീച്ചറും ഉപ്പ ഖത്തറില്‍ ബിസിനസ്സുകാരനായ അബ്ദുല്ലയും ഒപ്പം നിന്നു. ഭര്‍തൃവീട്ടില്‍ അതിനുവേണ്ട എല്ലാ സാഹചര്യവും റബീഹ്ഒരുക്കിക്കൊടുത്തു.
തിരുവനന്തപുരത്തെ ലക്ഷ്മണ്‍ സാറിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് പ്രാഥമിക പഠനം നടന്നത്. കെ.എം.സി.ടി മെഡിക്കല്‍കോളേജില്‍ ജോലിചെയ്യുന്നതോടൊപ്പം പഠനം പുരോഗമിച്ചു. പ്രിലിമിനറി കടന്നു കയറിയ ശേഷം ഡല്‍ഹിയിലെ ഹംദര്‍ദ് സ്റ്റഡീസര്‍ക്കിളില്‍ ചേര്‍ന്നു. ഒരു മാസത്തോളം നീണ്ട പരീക്ഷണം. ഒന്നാം തവണ തന്നെ പരീക്ഷ ജയിച്ചതിന്റെ മുഴുവന്‍ സന്തോഷവും പടച്ച തമ്പുരാന് നല്‍കുന്നു ഡോക്ടര്‍ അദീല. മുടങ്ങാത്ത പത്രവായന, ഇന്റര്‍നെറ്റ് സന്ദര്‍ശനങ്ങള്‍, റേഡിയോ കേള്‍വി തുടങ്ങി അറിവ് ശേഖരിക്കാവുന്ന എല്ലാ വഴികളേയും അദീല ആശ്രയിച്ചു. ഹംദര്‍ദ് സ്റ്റഡീസെന്ററിലെ അജ്മല്‍ സാറിന്റെ സഹായവും അദീല ആദരവോടെ അനുസ്മരിക്കുന്നു.
അഗളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഭര്‍ത്താവിനോടൊപ്പം സേവനമനുഷ്ഠിക്കുമ്പോഴാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. ഇസ്‌ലാമിക വേഷവും ജീവിത ശൈലിയും കൊണ്ടുമാത്രം മുസ്‌ലിം പെണ്‍കുട്ടികള്‍ പിന്നിലായി പോവുകയില്ല എന്ന് ഗര്‍ഭിണിയായ അദീല ഉറപ്പിച്ച് പറയുന്നു. ആത്മവിശ്വാസമാണ് പ്രധാനം. നമ്മുടെ നിലപാടുകളില്‍ അപകര്‍ഷതാബോധമില്ലാതെ ഇന്റര്‍വ്യൂവില്‍ ധീരമായി മറുപടി പറയുന്നത് ആരിലും ബഹുമാനമേ സൃഷ്ടിക്കൂ. ആദ്യ തവണ കിട്ടിയില്ലെങ്കില്‍ അടുത്ത തവണയും ശ്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നുവെന്നും അദീല ആത്മവിശ്വാസത്തോടെ അനുസ്മരിച്ചു. ഐ.എ.എസ് പ്രവേശന പരീക്ഷ എഴുതാനുള്ള യോഗ്യത വെറും ബിരുദമാണ്. നമ്മുടെ നാട്ടിലെ കഴിവും താല്‍പര്യവുമുള്ള ആര്‍ക്കും നേടാവുന്നതാണത്. 33 വയസ്സിനിടക്ക് എഴുതണമെന്നേ ഉള്ളൂ. അതിനാല്‍ കൂടുതല്‍ പേര്‍ ഐ.എ.എസ് നേടാന്‍ ശ്രമിക്കണമെന്ന് ഡോക്ടര്‍ ആശംസിക്കുന്നു.
കുറ്റിയാടിക്കാരനായ അബ്ദുല്ല ബിസ്‌നസ് ചെയ്യുന്നു. മലബാറിലെ മുസ്‌ലിം പെണ്‍കുട്ടി ഡോക്ടറായ ജില്ലാ കലക്ടറായി സ്ഥാനമേല്‍ക്കുന്ന സന്തോഷം കാത്തിരിക്കുകയാണ് അദീലയുടെ സ്വന്തം ഗ്രാമക്കാര്‍.
|      

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top